വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിലേക്ക് മാർച്ച് സംഘടിപ്പിച് യൂത്ത് കോൺഗ്രസും,എംഎസ്എഫും

താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ കുറ്റോരോപിതരെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം. കെഎസ്‌യുവും എംഎസ്എഫുമാണ് സമരരംഗത്തുള്ളത്. വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിലേക്ക് യൂത്ത് കോൺഗ്രസും മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസെത്തി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധ സമരത്തിനിടെ ജുവനൈൽ ജസ്റ്റിസ് ഹോമിലെ മതിൽചാടി കടന്നു. മതിൽ ചാടിയവരിൽ നേരത്തെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തക മിവാ ജോളിയും ഉണ്ടായിരുന്നു. മതിൽ ചാടിയ പ്രതിഷേധക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.


ജുവനൈൽ ജസ്റ്റിസ് ഹോം പരിസരത്ത് എത്തിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ട്രഷറർ അശഹ്ർ പെരുമുക്ക്, സാബിത്ത് മയനാട് തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് കരുതൽ തടങ്കലിലാക്കി. അതേ സമയം കുറ്റോരോപിതരായ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കെയർഹോമിന് മുൻപിൽ ഇന്ന് രാവിലെ മുതൽ പ്രതിഷേധം സംഘടിപ്പിക്കുകയാണ് കെഎസ്‌യുവും എംഎസ്എഫും. രാവിലെ ആറര മണിയോടു കൂടി കെയർഹോമിന് മുൻപിൽ പ്രതിഷേധിച്ച ആറ് കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാൽ വീണ്ടും പ്രതിഷേധവുമായി കെഎസ്‌യുവും യൂത്ത്കോൺഗ്രസും എത്തുകയായിരുന്നു.

Related posts

ബെന്നി ബഹനാന് KPCC അധ്യക്ഷന്റെ താത്കാലിക ചുമതല

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ്