മുണ്ടക്കൈ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭുമിക്ക് ഉയര്‍ന്ന നഷ്ട പരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് വിധി പറയും.
പുനരധിവാസ ഭൂമിക്ക് 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം. 26 കോടിരൂപയാണ് ഏറ്റെടുത്ത ഭൂമിക്ക് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച നഷ്ടപരിഹാരം. ഇത് അപര്യാപ്തമാണ് എന്നതാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഏറ്റെടുക്കുന്ന 78.73 ഹെക്ടർ ഭൂമിക്ക് 26 കോടി രൂപ മാത്രം നഷ്ടപരിഹാരം നിശ്ചയിച്ചത് ന്യായമല്ലെന്നും ഭൂമി 549 കോടി മൂല്യമുള്ളതാണെന്നുമുള്ള വാദം എൽസ്റ്റൺ എസ്റ്റേറ്റ് വ്യാഴാഴ്ച ആവർത്തിച്ചു.