വിക്രം മിസ്രിക്കെതിരായ സൈബര്‍ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ നടന്ന ഹീനമായ സൈബർ ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡോ ജോൺ ബ്രിട്ടാസ് എംപി ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്ത് അയച്ചു.

രാജ്യം ഭരിക്കുന്ന സർക്കാറിന്റെ ആവശ്യപ്രകാരം നിർദ്ദേശിക്കപ്പെട്ട കാര്യങ്ങൾ മാത്രമാണ് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിലെ പത്രസമ്മേളനങ്ങളിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ വെടിനിർത്തൽ തീരുമാനം വന്നതോടെ വിദേശകാര്യ സെക്രട്ടറിക്കും കുടുംബത്തിനുമെതിരെ സംഘടിതമായ സൈബർ ആക്രമണമാണ് നടന്നത്. സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ട് പൂട്ടി വയ്ക്കേണ്ട സാഹചര്യമാണ് സംജാതമായത്. ഭരണനിർവഹണത്തിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തേയും മനോവീര്യത്തെയും തകർക്കുന്ന രീതിയിലുള്ള ആക്രമണമായിരുന്നു അത്. ഇത്തരം വേട്ടയാടലുകൾക്ക് ഉദ്യോഗസ്ഥർ ഇരയായാൽ അതിന്റെ ഭവിഷത്ത് അത്യന്തം ഗുരുതരമായിരിക്കും.

പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവർക്കും ഉടയവർക്കുമെതിരെ, അവർ സമുദായ മൈത്രിക്കു വേണ്ടി നിലകൊണ്ടു എന്ന കാരണത്താൽ, അഴിച്ചുവിടപ്പെട്ട സൈബർ ആക്രമവും അന്വേഷിക്കേണ്ടതാണ്. അതിഹീനമായ ഈ നടപടികളിൽ വ്യാപൃതരായവർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും കത്തിൽ ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും