നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ ഉപയോഗിച്ച സംഭവത്തില്‍ വിശദീകരണവുമായി കുന്നത്തൂര്‍ പഞ്ചായത്ത് അംഗങ്ങള്‍

പാലക്കാട് പൊതുപരിപാടിയില്‍ സ്വീകരണത്തിന് നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ ഉപയോഗിച്ച സംഭവത്തില്‍ വിശദീകരണവുമായി കുന്നത്തൂര്‍ പഞ്ചായത്ത് അംഗങ്ങള്‍. പ്ലാസ്റ്റിക് ബൊക്കെ നല്‍കി സ്വീകരിച്ചതില്‍ വീഴ്ച്ച പറ്റിയതായി പഞ്ചായത്ത് പ്രസിഡന്റ് പി ടി സഹദേവന്‍ പ്രതികരിച്ചു. ഉദ്ഘാടന പരിപാടിയില്‍ ഹരിത പ്രോട്ടോകോള്‍ മുഴുവന്‍ പാലിച്ചിരുന്നു, എന്നാല്‍ ബൊക്കെയുടെ കാര്യത്തില്‍ വീഴ്ച്ച സംഭവിച്ചു എന്നും സഹദേവന്‍ പറഞ്ഞു.നിയമപ്രകാരമുള്ള പിഴയടയ്ക്കാന്‍ തയ്യാറാണ്. ഒരു അനുജനായി കണ്ട് വിമര്‍ശനം മന്ത്രി രഹസ്യമായി പറഞ്ഞാല്‍ മതിയായിരുന്നു. പരസ്യമായി വിമര്‍ശിച്ചത് കടുത്ത വിഷമം ഉണ്ടാക്കി എന്നും സഹദേവന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന കുത്തന്നൂര്‍ പഞ്ചായത്തിന് കെട്ടിട ഉദ്ഘാടനത്തിനിടെയായിരുന്നു പ്ലാസ്റ്റിക് ബൊക്കെ നല്‍കിയത്.

ഉദ്ഘാടന പരിപാടിയില്‍ മന്ത്രിയെ സ്വീകരിക്കാനായി കൊണ്ടുവന്ന ബൊക്കെ ചൂണ്ടിക്കാണിച്ചായിരുന്നു ചട്ടലംഘനത്തെക്കുറിച്ച് എം ബി രാജേഷ് സംസാരിച്ചത്. തന്റെ മുന്നിലേക്ക് കൊണ്ടുവന്ന ബൊക്കെ വാങ്ങിക്കാതെ ഇത് പിഴ ഈടാക്കേണ്ട സംഭവമാണെന്ന് എം ബി രാജേഷ് ചൂണ്ടിക്കാണിക്കുകയായിരുന്നു.പാലക്കാട് ജില്ലയിലെ കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ഇതിനിടെയാണ് സംഘാടകര്‍ നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ നല്‍കാനൊരുങ്ങിയത്. വേദിയില്‍ പ്രസംഗിക്കവെ മന്ത്രി ഇതിനെ പരസ്യമായി വിമര്‍ശിക്കുകയും 10,000 രൂപ പിഴ ഈടാക്കേണ്ട സംഭവമാണ് ഉണ്ടായതെന്നും പ്രതികരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും