കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഏത് നീച പ്രവൃത്തിയിലൂടെയും തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് സുരേഷ് ഗോപിയും പാര്‍ട്ടിയും തെളിയിച്ചെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തത് വിവാദത്തിലായതിന് പിന്നാലെയാണ് ജോസഫ് ടാജറ്റിന്റെ പ്രതികരണം.

‘ഉരച്ചു നോക്കാതെ തന്നെ സുരേഷ് ഗോപിയുടെ ചെമ്പ് പുറത്തുവന്നു. പൂര്‍ണ്ണമായും ജനങ്ങളെ കബളിപ്പിച്ച് നേടിയ വിജയമാണ്. തൃശൂരിലെ ജനങ്ങളെ ചതിച്ച സുരേഷ് ഗോപി രാജിവെക്കണം. ബിജെപി ചെയ്തു കൊണ്ടിരിക്കുന്ന ക്രമക്കേട് വീണ്ടും വീണ്ടും നടത്തുന്നു’, ജോസഫ് ടാജറ്റ് പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും